സാംസ്കാരിക നഗരിയിലെ കലോത്സവ ഞായറിന് വന്‍ജനപങ്കാളിത്തം.
ഞായറാഴ്ചയുടെ ആലസ്യം വിട്ട് ഉണരാന്‍ വൈകിയെങ്കിലും ഉച്ചയോടെ വേദികളൊക്കെ സജീവമായി.
വൈകിട്ടായതോടെ വേദികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങി.
സന്ധ്യകഴിഞ്ഞപ്പോഴേക്കും തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്ക് മുന്‍വശത്ത് ഒരു
ജനസഞ്ജയം തന്നെ രൂപപ്പെട്ടു. ജനപ്രിയ ഇനങ്ങള്‍ക്ക് രാവിലെ മുതല്‍ തന്നെ
ആളുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ലളിതഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്
മത്സരങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ ജനപങ്കാളിത്തമുണ്ടായിരുന്നു.
ഗ്ലാമര്‍
ഇനമായ ഹൈസ്കൂള്‍ വിഭാഗം നാടകത്തിന് തുടക്കം മുതല്‍ ധാരാളം ആളുകളെത്തി. വൈകിട്ട്
നടന്ന എച്ച്എസ്എസ് മിമിക്രി മത്സരം ആരംഭിക്കുന്നതിന് മുമ്പേ സദസ്സ് നിറഞ്ഞിരുന്നു.
പ്രധാനവേദിയില്‍ നടന്ന തിരുവാതിരയ്ക്ക് രാത്രി വൈകിയും തിരക്കൊഴിഞ്ഞിട്ടില്ല.......
Subscribe to:
Post Comments (Atom)
കലോത്സവത്തിന് കൊടിയിറങ്ങി .ഇനി ആലപ്പുഴയിൽ കാണാം ......
കലോത്സവത്തിന് കൊടിയിറങ്ങി . കോഴിക്കോട് തുടർച്ചയായി 13 ആം തവണയും സ്വർണ്ണ കപ്പിന് അവകാശികളായി . കോഴിക്കോട് 895 പോയിന്റോടെ ഒ...
-
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ക്ക് മരങ്ങളുടേയും ചെടികളുടേയും പേരുകള്‍ തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്കൂള്‍ കലോത്സവ വേദികള്ക്...
-
കലോത്സവത്തിന്റെ പ്രോഗ്രം നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാനായ മുരളി പെരുനെല്ലി എം എൽ എ പ്രമുഖ സിനിമ നടനും സ...
-
കലോത്സവത്തിന് 9072 മത്സരാർത്ഥികൾ 14 'ജില്ലകളിലെ കലോത്സവങ്ങൾ പൂർത്തിയായ പ്പോൾ 9072 മത്സരാർത്ഥികൾ സംസ്ഥാന കലോത്സവത്തിന് അർഹത നേടി. ജില്...
No comments:
Post a Comment